Friday, March 1, 2013

തപസ്സുകാലം 3 -)o ഞായര്‍ – „Oculi“ (Ex 3, 1-8a.13-15; 1Cor 10,1-6.10-12; Lk 13,1-9)

“Oculi mei semper ad Dominum“ (Ps 25,15) ഇന്നത്തെ വായനകള്‍ ആദ്യ വായനയില്‍ തന്നെ കൂട്ടിവായിക്കാന്‍, മനസ്സിലാക്കാന്‍ ചിലര്‍ക്കെങ്കിലും പ്രയാസം തോന്നാം... അതുകൊണ്ട് ഇന്നത്തെ വിചിന്തനങ്ങ ള്‍ നമുക്ക് രണ്ടാം വായനയില്‍ നിന്നും ആരംഭിക്കാം. വി. പൌലോസ് അപ്പോസ്തലന്‍ കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലെ വരികളില്‍ നാം യഹൂദരുടെ ചരിത്രത്തെ ചെറുതായി മനസ്സിലാക്കുന്നു. മോശ അവര്‍ക്കായി മരുഭൂമിയില്‍ അത്ഭുതങ്ങള്‍ ചെയ്തു. ദൈവം അവര്‍ക്കായി ഭക്ഷണവും പാനീയവും നല്‍കി സംരക്ഷിച്ചു. എങ്കിലും അവരില്‍ പലരും (മോശ ഉള്‍പ്പെടെ) വാഗ്ദത്തഭൂമി ദര്‍ശിച്ചില്ല...അവരില്‍ പലരും മരുഭൂമിയില്‍ തന്നെ മരണപ്പെട്ടു. ഈ ചിന്തയെ വിശദീകരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. പാലസ്തീനായില്‍ സംഭവിച്ച രണ്ടു സംഭവങ്ങളെ യേശു അനുസ്മരിക്കുന്നു. ഒന്നാമത്തെ സംഭവം ചരിത്രപരമായി ചര്‍ചെയ്യപ്പെടുന്ന ഒന്നാണ്. അത് സമാനമായ രണ്ട് വസ്തുതകളുടെ കൂട്ടിചേര്‍ക്കലായി കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്. പിലാത്തോസിന്റെ കാലത്ത്‌ കൊല്ലപ്പെട്ട സമരിയാക്കാരുടെയും, റോമന്‍ അധിനിവേശത്തെ എതിര്‍ത്ത് ചുങ്കം നല്‍കാന്‍ വിസമ്മതിച്ച് കൊലചെയ്യപ്പെട്ട ഗലീലിയനായ യൂദാസിന്റെയും കൂട്ടരുടെയും സംഭവങ്ങളുമായി ചില സാമ്യങ്ങള്‍ ഉണ്ടായിരുന്നെന്നു ഈ വചനഭാഗം സൂചിപ്പിക്കുന്നു. more...

No comments:

Post a Comment